Tuesday, December 27, 2022

പ്രകൃതം




അടിവേരിൽ ഉറച്ചു നിൽക്കുമീ മരങ്ങളും അതിഥിയായിയെത്തുമോരോ തിരകളും
നിവർന്ന് നിൽക്കുമീ ആണിയാം മലകളും
നിറഞ്ഞും തെളിഞ്ഞുമൊഴുകും നദികളും കണ്ടുകണ്ടങ്ങനെ പടിഞ്ഞിരിക്കെ,
കുടഞ്ഞെണീല്പ്പിച്ചു നാഥനെന്നെ !
അമ്മതൻ ഉദരത്തിൽ വിജയബീജത്താൽ 
അള്ളിപിടിച്ച് അമ്മയെ ഊറ്റി
പാകമായി; പിന്നെ ഈടുവഴി കടന്ന് 
പുറത്തുചാടി; കിടന്നും ഇരുന്നും 
നടന്നും വളർന്ന, എന്നിലെൻ ദൃഷ്ടി
ഉടയ്ക്കാതെ, ദൃഷ്ടാന്തം തിരയുമീ
ഞാനെന്തു വിസ്ഢി ദൈവമേ!

                                         Murshitha. K
                                         M. A 2nd year

Wednesday, December 21, 2022

നിശബ്ദതയിൽ ഉരസുന്ന സ്വരങ്ങൾ



ജീവിതം ഒരു വിജനമായ മരുഭൂമിയോട് ഉപമിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത് കാരണം നമ്മുടെ ചുറ്റും സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും ചൂണ്ടിക്കാണിക്കാൻ എന്ത് കാരണമാണുള്ളത് എന്ന് പ്രത്യേകമായ എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് മനസ്സിലാക്കാൻ ചില മനുഷ്യ മനം തയ്യാറാകുന്നില്ല
എന്തിൻറെയോ പിന്നാലെ ഓടുക യാണ് പക്ഷേ ഓട്ടത്തിന് ലക്ഷ്യം കാണുമോ എന്ന് ഓടുന്ന നമുക്ക് ഉറപ്പില്ല പക്ഷേ എന്നാലും നാം ഓടിക്കൊണ്ടിരിക്കുന്നു ഒന്ന് നിൽക്കൂ ലക്ഷ്യമില്ലാത്ത ഓട്ടത്തിന് പിടിവാശിയുടെ ഊർജ്ജത്തിന് താല്പര്യമില്ലാതെ മിടിക്കുന്ന ഈ ഹൃദയത്തിൻറെ വാക്ക് ഒന്ന് കേൾക്കൂ.
പലപ്പോഴും നിന്നോട് ഞാൻ സംസാരിക്കുന്നു പക്ഷേ കേൾക്കുന്നില്ല ആ മനസ്സ് എന്നോട് ചിലത് പറയാൻ ആഗ്രഹിക്കുന്നുണ്ട് പക്ഷേ അത് ഞാൻ മനസ്സിലാക്കുന്നില്ല സ്വന്തം ഉള്ളിലെ മണ്ഡലത്തിന് പറയാനും കേൾക്കാനുമുള്ള സാവകാശം നാം നൽകാറില്ല. സമീപത്തുള്ളതിനെ കണ്ട് അതിനോട് സ്വന്തം മനസ്സിനെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് പല വ്യക്തികളും ചെയ്യുന്നത് സ്വന്തം ആന്ധ്രീക കേന്ദ്രത്തിലെ ചിന്തയെ പ്രവർത്തനമാക്കി ആ പ്രവർത്തനത്തെ ഒരു ലക്ഷ്യമാക്കി മാറ്റി
   ഒരു ദൃഢ സ്വ തീരുമാനമാക്കി തീരുമാനത്തെ യാഥാർത്ഥ്യമാക്കി മാറ്റാൻ ആവേശം കൊണ്ട് തിളച്ചു മറിയുന്ന ചിന്ത കേന്ദ്രത്തെ തിരിച്ചറിയാതെ അത് നമ്മോട് വിശദീകരിക്കുന്ന വാസ്തവങ്ങളെ അറിയാതെ കേൾക്കാൻ നിൽക്കാതെ മറ്റൊരു ചിന്ത മണ്ഡലത്തിൽ ഉയർന്ന ആശയങ്ങളെ സ്വന്തമായി കണ്ടുകൊണ്ട് സ്വന്തം മസ്തിഷ്കത്തെ ഉപയോഗിക്കാത്ത പാറക്കല്ല് പോലെയാക്കി മാറ്റുന്ന നാം ചിന്തിക്കണം എന്നെ ഞാനാകണമെങ്കിൽ എന്റെ ഹൃദയം എൻറെ കൂടെ ഉണ്ടാവാൻ നാം ശാന്തമായിരിക്കും നേരം നമ്മോട് എന്തൊക്കെയോ ആ മനം മൊഴിയുന്നുണ്ട് നമ്മെ ഇടയ്ക്കിടക്ക് വിളിച്ചു കൊണ്ടിരിക്കുന്നു നമ്മോട് പറയുന്നു നീ എന്നെ ഉപയോഗശൂന്യമായ ഒന്ന് ആക്കല്ലേ എന്ന് നിശബ്ദതയിൽ അവഗണിക്കപ്പെടുന്ന സ്വന്തം എന്ന് മാത്രം നമുക്ക് അവകാശപ്പെടാവുന്ന നമ്മുടെ ചിന്ത മണ്ഡലം അതു മൂർച്ചയുള്ളതാണോ ഒന്നിനും ശേഷിയില്ലാത്തതാണോ? അറിയണമെങ്കിൽ അതിൻറെ സ്വരം ഒരിക്കലെങ്കിലും നാം കേൾക്കണം മറ്റുള്ളവന്റെ മനസ്സിനോടൊപ്പം തീരുമാനത്തോടൊപ്പം സ്വന്തം മനസ്സിനെ നാം നമ്മുടെ തീരുമാനങ്ങളെ കൊണ്ടുപോകുന്നത് ഇടക്കിടയ്ക്ക് അസ്വസ്ഥ അനുഭവിക്കുന്ന ആരും ശ്രദ്ധിക്കാൻ ഇല്ലാത്ത പരിഗണിക്കപ്പെടാത്ത ശബ്ദ കോലാഹലം നമ്മുടെ മനസ്സിന്റേത് എന്ന് നാം തിരിച്ചറിയുന്നു അന്നു നമുക്ക് സ്വന്തം എന്ന് വിശേഷിപ്പിക്കാൻ സാധിക്കും. ഒന്നിനെ ആശ്രയിക്കുമ്പോൾ അത് നമ്മുടെ സ്വന്തത്തെ അവഗണിച്ചുകൊണ്ട് ആകരുത് സ്വന്തം നിലപാടുകൾ സ്വന്തത്തെ കേൾക്കുമ്പോൾ മാത്രമേ ഉണ്ടാകൂ.
വെറുതെ ഒന്നിനുമല്ലാതെ നമ്മെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്ന ഒരു സ്വരമായി മാറരുത് നമ്മുടെ ചിന്ത മണ്ഡലത്തിന്റെതും സ്വന്തം മനസ്സിൻറെ ശബ്ദത്തെ ആദ്യം കേൾക്കുക എങ്കിലേ ഞാനെന്ന വ്യക്തിയെ നമുക്ക് തിരിച്ചറിയാൻ കഴിയൂ. നിശബ്ദതകളിൽ നമ്മോട് സംസാരിക്കുന്ന നമ്മുടെ മസ്തിഷ്കത്തെ നമ്മുടെ ഹൃദയത്തെ നാം പരിഗണിക്കുക എന്നാലേ നമുക്ക് ഞാൻ, എൻറെ, എന്നെ ഇത്തരം രൂപത്തിലുള്ള അഡ്രസ്സുകൾ ആത്മവിശ്വാസത്തോടെ പറയാൻ സാധ്യമാവുകയുള്ളൂ

Tuesday, December 6, 2022

THE TERRIBLE QUESTION


I was on the cloud nine
Shrieking with joy then 
I was then a piece of flesh
That stick on to the wall 
Of my mother's womb
In the ultimate darkness...
As the darkness inside the sea!

That's the day,
The fourty secondth day,
When the soul was blown
And I started my journey
It's have been fourty two says
Since I got here
And now am alive!

Mom, on that day,
I just shaked inside your womb
I don't know,
You feel it or not
From that day,
I was in glee...
I could feel,
What you do and say!
But then it happened
The dark and naked truth...
I dont know
What on the earth
made you do so,
I don't know
 it was day or night...
But I still remember
Everything... Yes, everything
So clearly as a day...!

I could see, two surgical knife
As two soldiers from enemy toop
Leading toward me,
The innocent me,
Calmly resting inside my home...
I could see, it was luminous
I could feel, it's sharpness
Even in the utter darkness
I just want to run and hide
I just want to cry aloud
But my voice has no space
To travel inside.

I gain my strength
And patted hard
On the wall of my home,
With my two legs
But the anesthesia
Couldn't wake my mother
I caught the knife
With my two little hands
But it cut my hands in two
I could feel like
I am in a battle ground
The knife approached me,
From left, right, up and down
It cut me in half,
And quaters...!
I could do anything
But lie there still
The knife only rested 
after ensuring my death...!

Hey mom, hey dad,
Am with allah...
Am in Jannah...
I want to know
Why did you kill me...?
What I have done...?
I want to ask this...
Or I want to know this...
I belive,
My lord will give me a chance
To question you...

My dad, my mom,
I want to ask you
Yes, I want to ask you
The question
THE TERRIBLE ONE...!
I want to know
Yes, I want to know
The answer
Prepare for your answer
THE USELESS ONE...!

                                           Jabeera
                                            D1 A/U

Tuesday, November 29, 2022

ന: കിസീകി ആംഖ് കാ നൂർ ഹൂം - ബഹദൂർഷാ സഫർ


ന: കിസീകി ആംഖ് കാ നൂർ ഹൂം 
- ബഹദൂർഷാ സഫർ

വിവർത്തനം: ഡോ. മിഷാൽ സലിം


ആരുടേയും മിഴി തൻ ജ്യോതിയല്ല 
ആരുടേയും മനസ്സിലെ ആധിയല്ല 
ആർക്കുമാർക്കും തീരെ വേണ്ടാത്തൊരു പിടി 
ധൂളി പടലം മാത്രമാണല്ലൊ ഞാൻ
ധൂളി പടലം മാത്രമാണല്ലൊ ഞാൻ


ആരുടേയും പ്രിയതമനല്ല ഞാൻ
ആരുടേയും പ്രതിയോഗിയല്ല
ചപലമായ വിധി, ധര സഹസ്ര കോണുകളിലെവിടെയൊ
ഒരു പാഴായ തരിശുനിലമാണു ഞാൻ
ഒരു പാഴായ തരിശുനിലമാണു ഞാൻ


എന്റെ നിറവും കോലവും കെട്ടു
എന്റെ തോഴരെല്ലാം എന്നെ വിട്ടു
ശരത്ക്കാല ഹേതുവായ് ഹോമിക്കപ്പെട്ട യൊരു
വസന്ത പുഷ്പലതയാണു ഞാൻ
വസന്ത പുഷ്പലതയാണു ഞാൻ

എന്റെ ചിതക്കടുത്താരു പ്രാർത്ഥിക്കാൻ !?
നാല് പൂക്കളാരെന്തിന് വിതക്കാൻ !?
ആരെന്തിനു ദീപം കൊളുത്തണം ഇവിടെ
നിർഗ്ഗതി പൂണ്ട കുഴിമാടമാണു ഞാൻ
നിർഗ്ഗതി പൂണ്ട കുഴിമാടമാണു ഞാൻ

Tuesday, November 22, 2022

ഇന്ത്യൻ സാഹചര്യത്തിൽ ഇസ്ലാമിക പ്രബോധന സാധ്യതകൾ



ഇന്ത്യയെന്ന മഹാരാജ്യം പ്രകൃതി, പാരമ്പര്യം, സംസ്കാരം  എന്നിവ കൊണ്ട് സമ്പന്നമാണ്
1947ൽ സ്വാതന്ത്ര്യ ആയി മാറിയ 9 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു മഹാമണ്ഡലം ഇന്ത്യ എന്ന് പറയാം മറ്റു രാജ്യങ്ങളുമായും തൻറെ ബാഹ്യ ജീവഗണങ്ങളെ ഒരു കണ്ണുകൊണ്ടു നോക്കി കാണണമെന്ന് പഠിപ്പിച്ചവരായിരുന്നു ഈ ഇന്ത്യയുടെ സ്വാതന്ത്ര്യം നായകർ ഇന്ത്യയെന്ന സമാധാന കേന്ദ്രത്തെ ഉയർത്തിയെടുത്ത നിരവധി മഹാരഥന്മാർ ഗാന്ധിജിയും നെഹ്റുവും അബ്ദുൽ കലാം ആസാദ് അലി സഹോദരന്മാരും മുഹമ്മദലി ജിന്നയെ പോലെയുള്ള നിരവധിപേർ ഒരേ  മനസ്സോടെ ഒരേ കാഴ്ചപ്പാടോടെ ഉയർത്തിയെടുത്ത മഹാഭൂമി ഇന്ത്യ ഭൂമി ഈ ഇന്ത്യ.  ഇവിടുത്തെ ഏറ്റവും വലിയ പാരമ്പര്യ നിലപാട് എന്നത് മത സൗഹാർദ്ദവും മതസ്വാതന്ത്ര്യവുമാണ് അത് ഒരു ഇന്ത്യക്കാരന് താൻ ഇന്ത്യക്കാരൻ ആണെന്ന് പറയുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയും അഭിമാനവും ആണ്

ലോക രാജ്യങ്ങളിൽ ആദ്യമായി എഴുത്തപ്പെട്ട  ഭരണഘടന ഇന്ത്യക്കാണുള്ളത് രാജ്യങ്ങളിൽ ലിഘിത ഭരണഘടനയുള്ള രാജ്യങ്ങളിൽ മുൻപിട്ട് നിൽക്കുന്നത് ഇന്ത്യയാണ് അതിൽ പ്രധാനപ്പെട്ട ഇന്ത്യൻ മൗലിക അവകാശങ്ങൾ പറയുന്ന അദ്ധ്യായം 14ലെ  മത അവകാശം ഏതൊരു ഇന്ത്യൻ പൗരനും താൻ വിശ്വസിക്കുന്ന മതത്തെ പരിഗണിച്ച് അനുഷ്ടിച്ച് മറ്റൊരാളിലേക്ക് പകർന്നു കൊടുത്ത് ജീവിക്കാനുള്ള അവകാശം ഡോക്ടർ ബി ആർ അംബേദ്കർ ഭരണഘടനാ ശില്പിയുടെ കൈകളാൽ രേഖപ്പെട്ട ഇന്ത്യയുടെ നിയമങ്ങളും നിയന്ത്രണങ്ങളും അവകാശങ്ങളും പ്രതിപാദിക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ നെടും തൂണായി ഏതു നൂറ്റാണ്ടുകാലത്തെ ഇന്ത്യക്കാരനും അംഗീകരിക്കേണ്ട ഭരണഘടന യാണ് പ്രസ്താവനകളിൽ പെട്ടതാണ്

ഇന്ന് ഇന്ത്യയെ  സ്വേച്ഛാധിപത്യത്തിന്റെ തുറങ്കലിൽ അടക്കണം എന്ന് ആഗ്രഹിക്കുന്ന അജണ്ട മസ്തിഷ്കങ്ങൾക്ക് ഈ രാജ്യത്തിൻറെ പാരമ്പര്യത്തെയും സംസ്കാരത്തെയും വിട്ടുകൊടുക്കുകയില്ല അതിന് പിറന്ന മണ്ണിനോട് കൂറില്ലാത്ത മനുഷ്യർ ഇന്ത്യൻ മണ്ണിൽ ഇല്ലാതാക്കണം

ഇസ്ലാം ലോക മതമാണ് ലോകനാഥന്റെ വെളിപ്പാടിനാൽ രൂപീകരിക്കപ്പെട്ട മതം.
മനുഷ്യനെ സൃഷ്ടിച് അവൻറെ മാനസികവും ശാരീരികവു  ആയ എല്ലാ ഇച്ഛകളെയും അറിയുന്ന അനുഗ്രഹീത സൃഷ്ടാവിന്റെ മതം അതിനെ ചവിട്ടിത്താഴ്ത്താനോ തുടച്ച് നീക്കാനോ സാധ്യമല്ല എത്ര ചവിട്ടി താഴ്ത്തുന്നു അത്രത്തോളം ഉയരങ്ങളിലേക്ക് മനുഷ്യമനസ്സുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ഒരു ദർശനമാണ് സമാധാനം എന്ന അർത്ഥമുള്ള ഇസ്ലാം എന്ന ദർശനം വിശുദ്ധ ഖുർആൻ പറഞ്ഞുവല്ലോ പ്രപഞ്ചനാഥൻ അതിലൂടെ സംസാരിക്കുന്നു "നാമാണ് ഇതിനെ അവതരിപ്പിച്ചത് നാം തന്നെ ഇതിനെ സംരക്ഷിക്കുകയും ചെയ്യും"  അത് നടന്നുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ് അതിന് ഇന്നത്തെ ലോക ജനങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്

ഇസ്ലാം മറ്റൊരു മനസ്സിലേക്ക് പകരുക എന്നത് വളരെ എളുപ്പമുള്ള കാര്യം തന്നെയാണ് കാരണം സമാധാനത്തിലൂടെയാണ് ഇസ്ലാം സംസാരിക്കുന്നത് ഇസ്ലാമിക ആദർശം മുഴുവൻ സമാധാനമാണ് അതിനാൽ അതിനെ ലളിതവും വൈവിധ്യങ്ങൾ കൂടാതെയുള്ള സംസാരത്തിലൂടെയും അവതരിപ്പിക്കുക എന്നുള്ളതാണ് ഒരു പ്രബോധകൻ ചെയ്യേണ്ടത്. ഇന്നത്തെ ഇന്ത്യ എന്ന സങ്കല്പം വേണ്ട  മനുഷ്യരെ ഇന്ത്യ മാറിയിട്ടില്ല ഇന്ത്യയിലെ മസ്തിഷ്കങ്ങളാണ് മാറിയത് അതിനാൽ ആ രീതിയിൽ നമുക്ക് ചിന്തിക്കാം.
സാങ്കേതികവിദ്യ വളരെ ഉച്ചി നിൽക്കുന്ന ഒരു നൂറ്റാണ്ടിലാണ് ഇന്ന് മനുഷ്യൻ ജീവിക്കുന്നത് ഒരു ദർശനത്തെ അവഹേളിച്ചു സംസാരിക്കുന്നതും ഉടനെ തന്നെ ആ ദർശന പ്രേമികൾ മാറ്റിയെടുക്കുന്നതും നാം കാണാറുണ്ട് അത് ചിലപ്പോൾ പരിഗണിതം ആകാം അല്ലെങ്കിൽ പരുഷമാകാം എന്നാൽ ഒരു മുസ്ലിമിന് ഒരു രാഷ്ട്രീയ രാജ്യത്ത് ജീവിക്കുമ്പോൾ ഉണ്ടാകേണ്ട ഗുണങ്ങൾ മതഗുരുവായ പ്രവാചകൻ കാണിച്ചു തന്നിരിക്കുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ മക്കയിൽ നിന്നുംമദീനയിലേക്ക് പാലായനം ചെയ്തു അവിടുത്തെ ഭരണാധികാരം പ്രവാചകൻ ഏറ്റെടുക്കണമെന്ന് അനുവദരന്മാർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അവിടെ ഒരു രാഷ്ട്രീയ സംവിധാനം നിശ്ചയിക്കുകയും അവിടുത്തെ ജൂത ഗോത്രങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തു മുസ്ലിം ജൂത പൗരന്മാർ ഒരു രീതിയിലും വർഗീയമായി ചിന്തിക്കരുതെന്ന് ആശയം പഠിപ്പിച്ചുകൊടുത്തു തൻറെ അനുചരന്മാരോട് ഇനി വരുന്ന തൻറെ സമൂഹത്തിന് പ്രവാചകന്‍ താക്കീതെന്ന രൂപത്തിൽ നൽകുന്ന ഒരു പ്രവാചക വചനമുണ്ട്
പ്രവാചകൻ പറയുന്നു
"വർഗീയതയിലേക്ക് ക്ഷണിക്കുന്നവനും വർഗീയതയ്ക്ക് വേണ്ടി സമരം ചെയ്യുന്നവനും വർഗീയതക്ക് വേണ്ടി ജീവൻ വെടിയുന്നവനും നമ്മിൽ പെട്ടവനല്ല"
ഇസ്ലാം മാനുഷിക ചിന്തകളെ  നോക്കി കാണുന്നത് സമാധാനത്തിലൂടെ ആണ് അതിനാൽ തന്നെ യുക്തിപരമായും തന്റെയും തന്നെ  ശ്രവിക്കുന്നവന്റെയും
 ഇടയിൽ സാഹോദര്യ മര്യാദകൾ നിലനിർത്താൻ അവൻ വേണ്ടുവോളം ശ്രദ്ധിക്കേണ്ടതാണ് 
 ഒരു പ്രബോധകൻ ഒരിക്കലും അക്ഷമനായി കൊണ്ട് കാര്യങ്ങൾ നോക്കി കാണരുത് ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം തനിക്ക് വേണമെന്ന് ഉള്ളത് പോലെ തന്നെ മറ്റവന് തനിക്ക് ഹിന്ദുവും ക്രിസ്ത്യനും ബുദ്ധനും ആയി  ജീവിക്കാനുള്ള അവകാശം ഉണ്ട് ഇസ്ലാമിൻറെ നേതാവ് സൃഷ്ടാവിന്റെ ദൂതൻ നമ്മെ ഉണർത്തിയതാണ് ഈ ഭൂമിയിൽ കിടക്കുന്ന ഒരുത്തരി മണ്ണിൽ പോലും ഈ  ഭൂമിയുടെ മേലുള്ള അവകാശമുണ്ട് അതിനാൽ സത്യമതത്തിലേക്ക് ഒരു മനുഷ്യമനസ്സിനെ ആകർഷിപ്പിക്കുന്നതിന് ശാന്തിയുടെ മാർഗ്ഗത്തെ സ്വീകരിക്കണം പ്രവാചക കരുണയെ പഠിക്കണം. യുക്തിയോടെ താൻ പറയുന്ന കാര്യങ്ങളിൽ അവഗാഹം ഉണ്ടായിരിക്കണം എന്തിന് വേണ്ടിയാണ് താൻ ഈ പ്രവർത്തനത്തിന് ഇറങ്ങുന്നത് എന്ന് ഉത്തമ ബോധം ഉണ്ടായിരിക്കണം ആരെയും ഒരു രീതിയിലും ദുസ്സാഹപ്പെടുത്തരുത്
മനസ്സിൽ ഇസ്ലാമിനെക്കുറിച്ചുള്ള വിമുഖത സൃഷ്ടിക്കുന്ന രൂപത്തിൽ അവതരിപ്പിക്കരുത്.
ഇസ്ലാം ബലാൽക്കാരത്തെ വെറുക്കുന്നു പഞ്ചനാഥൻ തന്നെ പറഞ്ഞല്ലോ "ഈ മതത്തിൽ ബലാൽക്കാരമില്ല"
നാംപരസ്പരം അവരുടെ ആശയങ്ങളെയും കേൾക്കാൻ തയ്യാറാവണം എങ്കിൽ മാത്രമേ അവർ നമ്മളെയും കേൾക്കും അത് ഇന്ത്യ രാജ്യത്തിൻറെ മതേതരത്വം ബഹുസ്വരത  നിലനിർത്താൻ സഹായിക്കും.    
 
                                   Amina M
                                     D1 A/U
                 

Tuesday, November 15, 2022

സ്വയം എഴുതിയ വിധി

 


അസ്വസ്ഥമായ മനസ്സിനെ വരുതിയിലാക്കാൻ വേണ്ടിയാണ് ഞാൻ പുകച്ച് തുടങ്ങിയത് . . .
ഒന്നെന്ന് കരുതി തുടങ്ങിയത് പിന്നെ അവസാനിക്കുന്നത് ദിവസവും ഒരു പാക്കിൽ എങ്കിലും ആണ് . . .

ഉള്ളിൽ ഒരു വിങ്ങലും വിഷമങ്ങളും നിഞ്ഞപ്പൊ മറക്കാനായി അഭയം പ്രാപിച്ചത് ചവർപ്പേറിയ കാപ്പി നിറത്തിലുള്ള ഒരു കുപ്പി ദ്രാവകത്തിലും . . .
മറന്നിരുന്നു ഞാൻ എന്റെ എല്ലാ സങ്കടങ്ങളും ദുരിതങ്ങളും, പക്ഷേ ഒരു അൽപ നിമിഷത്തേക്ക് മാത്രം...,
ഒരിക്കലും വിഷമങ്ങൾ തേടിയെത്താതിരിക്കാൻ ഞാൻ എന്നും എപ്പോഴും കുടിച്ചു തുടങ്ങി, 1കുപ്പി എന്നുള്ളത് daily 5 ഓ, 6 ഓ ആയി ബോധമുണ്ടായിരുന്നില്ല എന്ന് മനസ്സിലാവുന്നത് കുടിച്ച് കൊണ്ട് ചെയ്ത് പോയ പ്രവർത്തികൾ ഓർത്ത് കുറ്റബോധം വരുമ്പോൾ മാത്രമാണ്, പക്ഷേ അതിന്റെ ആയുസും ഒരു കുപ്പി പൊട്ടിക്കുന്നത് വരെ എന്ന് നിർണയിച്ചിട്ടുണ്ട് ...
 ഉള്ളിൽ വല്ലാതെ എരിച്ചിലും പുകച്ചിലും തോന്നി തുടങ്ങിയിട്ട് കാലമേറെയായി, ചുമയെ തടയാനെന്ന വണ്ണം പൊത്തിയ കൈകളിൽ കണ്ടത് രക്തമയം ...

BLOOD CANCER !!!
ഇന്നിപ്പോ ഈ വാർഡിൽ വേദന സഹിച്ച് പെട്ടെന്നുള്ള മരണത്തെ ആഗ്രഹിച്ച് കിടക്കുമ്പോ, ഒരുപാട് തവണ സ്വയം ചോദിച്ച് ഉത്തരം കണ്ടത്തെൻ കഴിയാതെ വന്ന ചോദ്യങ്ങളാണ് -"വിഷമങ്ങൾ മറക്കാനുള്ള വഴി തേടിയപ്പോൾ സന്തോഷം കണ്ടത്താൻ തനിക്ക് കഴിഞ്ഞുവോ ? എന്താണ് തനിക്കിതിൽ നിന്നും നേടാനായത് ? എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം ?...
വിഷമങ്ങൾ മറക്കാനും അസ്വസ്ഥതകൾ മാറാനും നാം കണ്ടെത്തുന്ന ലഹരി എന്ന മാർഗങ്ങൾ പിന്നീട് എത്തിക്കുന്നത് ഒരു പടു കുഴിയിലേക്കാണ്, ഒരു വലിയ തീരാനഷ്ട്ട ത്തിലേക്ക്...
So, Turn away from drug for your better future.

                                                  Thesni
                                                  D3 Eco

Wednesday, November 9, 2022

നരബലി വിതക്കും ലഹരി



നൊന്തുപെറ്റ അമ്മതൻ കണ്ഠത്തിൽ കഠാരായിറക്കിയപ്പോൾ
കൈകൾ വിറച്ചില്ല
കാരണം ....
ലഹരി അയാളിലെ കാരുണ്യം വറ്റിച്ചു.

ആറുവയസ്സുള്ള പെതലിനെ
പിച്ചിച്ചീന്തിയപ്പോൾ
മനസ്സ് വിങ്ങിയില്ല.
കാരണം ...
ലഹരി അയാളിലെ വാത്സല്യത്തെ പിഴുതെറിഞ്ഞു

നിരപരാധിയാം യുവാവിനെ
നാൽപ്പത് കഷണമായ് നുറുക്കി യെടുത്തപ്പോൾ
ഹൃദയം പിടച്ചില്ല
കാരണം ...
ലഹരി അയാളിലെ മനുഷ്യത്വം മണ്ണിട്ടുമൂടി.

മൃഗീയമായ്  നുറുക്കി മനുഷ്യ മാംസം 
ആർത്തിയോടെ ഭുജിച്ചപ്പോൾ
അൽപ്പം പോലും അറപ്പ് തോന്നിയില്ല.
കാരണം . . . .
ലഹരി അയാളെ അധമനിൽ അധമനാക്കി

                               Shaheena
                                   FA D3

Wednesday, November 2, 2022

നാലറ

നാലറ
ഏട്ടും പൊട്ടും തിരിയാത്ത
കുഞ്ഞിക്കിളിയുടെ
പറക്കാൻ കൊതിച്ച ചിറകുകൾ കൂട്ടിപ്പിടിച്ച്
വിശാലമായ ഭൂമിയിൽ നാലറക്കുളിൽ കൊണ്ടാക്കീട്ട് പറഞ്ഞു
ഇതാണ് ലോകം ആസ്വദിക്കൂ..

                                           Ayishath nihala
                                            Preliminary 2nd

Friday, October 21, 2022

കാലം



കാലം
രചന: അഡോനീസ്
വിവർത്തനം: ഡോ. മിഷാൽ സലീം 

കാലത്തിൻ കതിരു
ഞാൻ കാത്തുവെച്ചു;
അഗ്നി ഗോപുരമായ് മമ ശിരസ്സ് വെന്തുരുകവെ

പൂഴിയിൽ പറ്റിപ്പിടിച്ച ഈ രക്തക്കറയെന്ത്?
എന്തിനീ അസ്തമയ മൂകത

വർത്തമാനത്തിൻ ജ്വാലയേ നീ എന്തോതിടുന്നു?
എന്നു ഞങ്ങളോടാരായു

എൻ കണ്ഠനാഡി ചരിത്രത്തിൻ ചീന്തുകൾ
കുരുങ്ങിക്കിടക്കുന്നു

എൻ വദനത്തിൽ ഇരയുടെ മുദ്രകൾ മങ്ങിക്കിടക്കുന്നു

ഇന്നു ഭാഷക്കെന്തു തിടുക്കം!
ഇന്നു അക്ഷരമാലകൾക്കെന്തു കുടുക്കം !!

കാലത്തിൻ കതിരു ഞാൻ കാത്ത് വെച്ചു;
അഗ്നി ഗോപുരമായി മമ ശിരസ്സ് വെന്തുരുകവെ

കണ്ണിമവെട്ടുന്ന മാത്രയിൽ ഘാതകൻ വെട്ടിയിടുന്ന മൃതശരീരങ്ങൾ

ഒപ്പം മഹാന്മാരുടെ അസംബന്ധങ്ങൾ...
ഒരു കുഞ്ഞിന്റെ ശിരസ്സൊ അത്?
അതോ ഒരു ഇറച്ചിക്കഷ്ണമോ?

മൃതശരീര കൂമ്പാരമോ ഞാനീ കാണുന്നത്?
അതോ കളിമൺ ഗോപുരമോ?

അവയുടെ നയനങ്ങൾ ഞാൻ കുമ്പിട്ടടച്ചു, 
അവയുടെ വളഞ്ഞ ഊരകൾ നേരെയാക്കി

ചിന്തകൾ പൊടുന്നനെ സഹായത്തിനെത്തിയേക്കാം,
ഓർമകൾ വെളിച്ചമായ് മാർഗദർശനം നല്കിയേക്കാം

എങ്കിലും വെറുതെ ആ നേർത്ത പുടവ ഞാൻ നീക്കി

ശിരസ്സും  കരങ്ങളും ചരണങ്ങളും വെറുതെ ഒരുമിച്ചു കൂട്ടിക്കൊണ്ടിരുന്നു;
കൊല്ലപ്പെട്ടവരാരെന്ന് അറിയാനായി മോഹിച്ചു...

കാലത്തിൻ കതിരു ഞാൻ കാത്തുവെച്ചു ;
അഗ്നി ഗോപിരമായി മമ ശിരസ്സ് വെന്തുരുകവെ

കോമാളികൾ ഗൂഢത വിട്ടുവെളിപ്പെട്ടു

ഈ ചിതറിയ കാല ദശ ആഭരണ ശാലപോലെ കാണപ്പെട്ടു

അല്ലാ, അതൊരു ചതുപ്പാണ്.
കോമാളികൾ ഗൂഢത വിട്ടു വെളിപ്പെട്ടു
ഇനി സത്യസന്ധത മൃതുവാണ്.
മൃത്യു കവികളുടെ റൊട്ടിയും

രാജ്യമെന്ന് പേരിട്ടതും രാജ്യമായി മാറിയതുമെല്ലാം...
കാലത്തിൻ്റെ മുഖത്ത് തെളിയുന്ന ഒരു ഘട്ടം മാത്രം.
കാലത്തിൻ്റെ കതിരുകൾ ഞാൻ കാത്തു വെച്ചു ;
അഗ്നി ഗോപുരമായ് മമ ശിരസ്സ് വെന്തുരുകവെ.

സ്നേഹത്തിൻ്റെ മരങ്ങൾ കസ്വാബൈൽ ഗ്രാമത്തിന് തണലിട്ടു
മരണത്തിൾ മരങ്ങൾ ബൈറൂത്തിനും...
പിച്ചും പേയും പുലമ്പി
മിർട്ടസ് കാടുകൾ സ്വാന്തനമേകുന്നു...
ഗോരവനങ്ങൾ അഭയമേകുന്നു.

കസ്വാബൈൽ ഗ്രാമം പുഷ്പലതയുടെ 
ഭൂപടത്തിൽ പ്രവേശിക്കുകയും സമതലങ്ങൾ
ജലതുള്ളികൾ ഊറ്റിക്കുടിക്കുകയും ചെയ്തു...

ബൈറൂത്ത് മരണത്തിൻ്റെ ഭൂപടത്തിൽ 
ചുടലക്കാടായി പരിണമിക്കുന്നു.

മലർവാടികളും ജലപാതവും പാടങ്ങളായി

രൂപ ഭാവങ്ങളിലും ചാരുതയിലും കസ്വാബൈൽ
ഗ്രാമം ചാകര കൊയ്യുമ്പോൾ,
ബൈറൂത്ത് ചോർന്നൊലിക്കുന്നു.

ഒന്നിനു വിദൂരമായത് മറ്റേതിന് അടുത്താകുന്നു.
എൻ്റെ ഭൂപടത്തിൽ കൂടികലരുന്ന ഈ ചോരപ്പാടുകളേത്?

വേനൽ വറ്റി വരണ്ടു, ശരത്കാലം വന്നതുമില്ല

വസന്തം ഭൂമിയുടെ സ്മൃതി നാളത്തിലെരിയുന്ന 
കറുത്ത പുള്ളിയായ്, ശൈത്യമായ് പരിണമിച്ചു.

ആസന്ന മരണവും രക്തക്ഷതങ്ങളും 
മരണത്തെ പോലെ
ഔദ്യോഗിക അടയാളങ്ങളായി,
സ്വേചാധിപൻ്റെ പാത്രത്തിൽ നിന്നും 
ന്യായാധിപന്റെ കരവലയത്തിൽ നിന്നും പുറത്തു ചാടി ഗതികെട്ട കാലം.

സമയത്തെ മുറിച്ചു കടക്കുകയും വായുവെ തിന്നു കാഷ്ടിക്കുകയും ചെയ്യുന്ന കഷ്ടകാലം,
എവിടെ നിന്നെങ്ങനെ നിങ്ങൾക്കതിനെ മനസ്സിലാക്കാൻ കഴിയും!

പഴുതില്ലാത്ത ഘാതകന് എല്ലാ പഴുതുകളും...

കാലത്തിൻ കതിരു ഞാൻ കാത്തുവെച്ചു;
അഗ്നിഗോപുരമായ് മമ ശിരസ്സ് വെന്തുരുകവെ,

തകർന്നടിയപ്പെട്ടവനായി ഞാനിപ്പോൾ തിരിഞ്ഞു നോക്കി,
ഈ തുണി കണ്ഡങ്ങൾ എന്താണ്?
തീയ്യതികളോ അതോ നാടുകളോ ആണവ?
സന്ധ്യാ പാറക്കെട്ടുകൾക്കു മുകളിൽ കൊടികളാണോ?

ഇവിടെ ഈ നിമിഷത്തിൽ തലമുറകളെ ഞാൻ വായിച്ചെടുക്കുന്നു; ഒരു മൃതശരീരത്തിൽ ആയിരം മൃതശരീരങ്ങളെയും,
നിസ്സംഗതയോടെ തിരമാലകൾ എന്നെയിതാ കീഴടക്കുന്നു.

എൻ്റെ ശരീരം എൻ്റെ നിയന്ത്രണത്തിൽ നിന്നും തെന്നിമാറുന്നു.
എൻ്റെ വദനം ദർപ്പണത്തിലേക്ക് മടങ്ങി എത്തുന്നില്ല.
എൻ്റെ രക്തം ധമനികളിൽ നിന്ന് പിന്തിരിഞ്ഞോടുന്നു.

കാരണം, എൻ്റെ സ്വപ്നങ്ങളെ പ്രതിഭിംബിപ്പിക്കുന്ന വെട്ടം ഞാനിപ്പോൾ ദർശിക്കുന്നില്ല.

കാരണം, ഞാൻ പ്രപഞ്ചത്തേക്കാൾ അപ്പുറത്തറ്റത്തായി മാറിയിരിക്കുന്നു;
ഞാനല്ലാത്തവരെയെല്ലാം അനുഗ്രഹിച്ചതായ പ്രപഞ്ചം

ഞാൻ അതിനു മുകളിലൂടെ തുഴയുകയാണോ?

എൻ്റെ അന്തരാളങ്ങളിൽ കുമിഞ്ഞു കൂടുകയും
അഭിലാഷകാനത്തിനിടയിൽ ചലിക്കുന്നതും എന്താണ്?
നാടുകളോ...? രക്ത പുഴകളോ...? മുദ്രാ രേഖകളോ?

അന്തർജാതികൾക്കും വംശവർഗ്ഗങ്ങൾക്കും 
കാലദശകൾക്കും സമൂഹങ്ങൾക്കുമിടയിൽ?

എന്നിൽ നിന്ന് എന്നെ വിഭജിക്കുന്നത് എന്താണ്?
എന്നെ തച്ചുടക്കുന്നത് എന്താണ്?

ഞാൻ വിലങ്ങനെയുള്ള വഴികളിൽ വഴിമുട്ടി നിൽക്കുകയാണോ?
എൻ്റെ വഴി, വെളിപ്പെടേണ്ട നിമിഷങ്ങളിലൊന്നും
വഴിയായി പരിണമിക്കുന്നില്ലെ?

ഞാൻ ഒന്നിലധികം വ്യക്തികളുടെ സങ്കരമാണോ?
എൻ്റെ ചരിത്രം എൻ്റെ പഥനമാണോ?
എൻ്റെ ഭാവി എൻ്റെ അഗ്നിനാശമാണോ?
പൊട്ടിച്ചിരിയായ് കടന്നു വരുന്നത് ശ്വാസംമുട്ടിയ എൻ്റെ ശരീരാംഗങ്ങളിൽ നിന്നും കയറി വരുന്ന എന്തോ ഊർജമാണോ?

"താൻ ആരാണ്?" "താൻ എവിടെ നിന്നാണ്?" എന്ന് പരസ്പരം ആരായുന്ന പലരും കൂടിയതാണോ ഞാൻ?
എൻ്റെ അവയവങ്ങൾ രണ്ട് വനങ്ങളാണോ?

രക്തത്തിൽ കാറ്റും ശരീരത്തിൽ ഇലകളുമാണോ?

എനിക്ക് ഭ്രാന്താണോ?

ഈ തമസ്സിൽ ഞാൻ ആരാണ്?

എന്നെ പഠിപ്പിക്കൂ, എന്നെ ധരിപ്പിക്കൂ;

അല്ലയോ ഭ്രാന്താ...

ഞാൻ ആരാണ് സുഹൃത്ത്ക്കളെ?
അല്ലയോ ദർശകരേ, അല്ലയോ അധ:സ്ഥിതരേ,

ഈ ചർമ്മമൂടുപടം അഴിച്ച് വെച്ച് പുറത്തിറങ്ങാൻ എനിക്ക് സാധിച്ചുരുന്നെങ്കിൽ

ഞാൻ ആരായിരുന്നുവെന്ന് എനിക്ക് അറിയില്ല 

ഞാനൊരു നാമത്തിനായി തിരയുകയാണ്, നാമകരണം ചെയ്യാൻ ഒരു വസ്തുവിനായി അലയുകയാണ്.

നാമകരണതിനായി ഒന്നുമില്ല !

അന്തമായ കാലം, അന്തവും കുന്തവും ഇല്ലാത്ത ചരിത്രം

ചെളിപുരണ്ട കാലം, ചരിത്ര കുപ്പത്തോട്....

ഉടമ അടിമയാണ്, അല്ലയോ തമസ്സേ... നീയെന്തൊരൽഭുതം !

കാലത്തിൻ കതിരു ഞാൻ കാത്തു വെച്ചു,
അഗ്നിഗോപുരമായ് മമ ശിരസ്സ് വെന്തുരുകവെ

അവസാനമായി പെയ്ത മഴ റെക്കോർഡിൽ ചെർക്കപ്പെടുന്നു

ആദ്യം പെയ്ത മഴ എണ്ണയോടും ചേർക്കപ്പെടുന്നു

ഈന്തപ്പനയുടെ ദേവൻ മുട്ട് കുത്തി;
ഇരുമ്പിൻ്റെ ദേവന് മുമ്പിൽ

ഞാൻ ഇരു ദേവന്മാർക്കിടയിൽ ചിന്തപ്പെട്ട രക്തമാണ് 
നിമ്നോന്നതമായ മടക്കയാത്രാ സംഘവും

ഞാൻ അണഞ തീ അണക്കാൻ ശ്രമിക്കുകയാണ്

എന്താണ് നിർവ്വാഹമെന്ന് ചിന്തിക്കുകയാണ്;

വിജനതയിൽ അനിയന്ത്രിതമായി ഉലയുന്ന എന്റെ മരണത്തെ.

ഞാൻ നെയ്തെടുത്ത ലോകം, ഇടനാരിക അഴിഞ്ഞു പോകുന്നു

എന്നെ കാറ്റടിച്ചുഴലുന്നതായി ഞാൻ ദർശിക്കുന്നു, പഥനത്തിന്റെ രാത്രിൽ ഞാൻ ആപതിക്കുന്നതായും ദർശിക്കുന്നു

പൊയ് വഴികൾ. വഞ്ചകരായ പിശാചുക്കൾ 

ഇന്ന്, ഭ്രാന്ത് നിങ്ങളെ എങ്ങനെ സ്തംഭിപ്പിക്കാതിരിക്കും?!

ഇപ്രകാരം ഞാൻ തീറ്റയിൽ നിന്ന് തീറ്റക്കാരിൽ നിന്നും വിട്ടു നിൽക്കുന്നു, എല്ലാ നിരർത്ഥതയിലും ഞാൻ ആശ്വാസത്തിനായി ചെല്ലുന്നു

എന്റെ സ്വപ്നത്തിൽ ഞാൻ ഊളയിടുകയും
അതിരുവിട്ട് ആടിയുലയുകയും ചെയ്യുന്നു
എന്നത് മാത്രമാണ് എന്റെ ആശ്വസം;

തിരസ്കരണേച്ഛയുടെ ഗീതങ്ങളാലപിച്ച് ഞാൻ തെറി പറയുന്നു

ശുക്രദശ എന്റെ കാലത്തിന്റെ മഞ്ചീര ശിഞ്ചിതം,
മകരം കങ്കണങ്ങളും

പുഷ്പങ്ങൾ ചേതോഹരമായ ചട്ടികളിൽ ഉയർന്നു നിൽക്കുന്നു

എന്റെ ആശ്വാസം ഞാൻ ആ ബാൽകണിയിൽ നിന്ന് പുറത്ത് ചാടി എന്നതാണ്; ഞാൻ വിമതരുടെ ചേഷ്ടകളിൽ വിഹരിക്കുന്നു എന്നതുമാണ്

ഇങ്ങനെ ഞാൻ തുടങ്ങട്ടെ

എന്റെ മണ്ണും അതിന്റെ വായു അറകളും ഞാൻ കാത്തുവെക്കട്ടെ 

ദേഹം സമുദ്രമാണ്; സ്നേഹം അലിഞതാണ്,
അവലപിച്ചുകൊണ്ട് സൂര്യനുമുണ്ട് കൂട്ടിനായ്

ദേഹം ഇടി മുഴക്കി വിട പറയുന്നു, ആർദ്രതയുടെ നങ്കൂരമിട്ടുനിൽക്കുന്നു 

ദേഹം ഒരു വാഗ്ദാനമാണ്; ദേഹിയായ ഞാൻ അസന്നിഹിതനും

ഈ പന്തയത്തിൽ നിന്ന് ഞാൻ ഉദിച്ചുയരുന്നു 

ദേഹം...

സ്നേഹമഴയുടെ പ്രകാശത്താൽ പൂച്ചെടികളുടെ മുഖം അവർ മൂടി

അങ്ങനെ തന്നെ സംഭവിക്കട്ടെ...

കാലത്തെ വരുന്ന വഴിക്കു തന്നെ ഞാൻ കാത്തുസൂക്ഷിക്കുന്നു;
അനിയന്ത്രിതനായി ഞാൻ നടക്കുന്നു.... 

അധിപന്റെ നടത്തം, എന്റെ രാജ്യത്തിന്റെ അതിരു ഞാൻ നിശ്ചയിക്കുന്നു

അതിൽ നിങ്ങളും കയറു; അതിന്റെ ഏറ്റവും അറ്റത്തേക്ക് 

അതിലേക്ക് നിങ്ങളും ഇറങ്ങി വരൂ; അതിന്റെ അന്തരാളങ്ങളിലേക്ക് 

അവിടെ ഭയമോ ബന്ധനമോ നിങ്ങൾ ഒരിക്കലും ദർശിക്കില്ല. 
അവിടെ പക്ഷികൾ ചില്ലകൾ പോലെയായിരിക്കും 

ഭൂമി കുഞ്ഞിനെ പോലെയും ഐതിഹ്യങ്ങൾ സ്ത്രീകളും...

സ്വപ്നം ?

എനിക്ക് പുറകിൽ വരുന്നവർക്കായി ഈ ചക്രവാളം വെട്ടിപിടിക്കാൻ  ഞാൻ നൽകുകയും ചെയ്യും

Wednesday, October 19, 2022

ചങ്കൂറ്റം


*ചങ്കൂറ്റം *

 നമ്മെളെപ്പോഴും ശബ്‌ദിക്കേണ്ടടിത്ത് ശബ്ധിക്കുക തന്നെ വേണം, അവിടെ ഒരിക്കലും മൗനത്തെ കൂട്ടുപ്പിടിച്ചിട്ട് ഒരർത്ഥവുമില്ല ..... ഒരുപക്ഷെ നാട്ടുകാർ പറയും അവൾ ധിക്കാരിയാണ്  അഹങ്കാരിയാണ് എന്നൊക്കെ .... എന്നാലൊരിക്കൽ കാലം അവളിൽ ഉറങ്ങികിടന്ന കഴിവുകളെയെല്ലാം പുറത്തു കൊണ്ട് വരിക തന്നെ ചെയ്യും.
അന്ന് നമ്മളെ തള്ളി പറഞ്ഞ ഇതേ ആളുകൾ എല്ലാം മാറ്റി പറയും.... നമ്മുടെ ശബ്ദത്തെ ലോകമൊട്ടാകെ അംഗീകരിക്കും..... ഇന്ന് നമ്മുടെ ലോകം ഏതറ്റം വരെ വളർന്നു  എന്നതിലവർ ആശ്ചര്യം കൊള്ളും......

ഓർക്കുക!വാക്കുകൾ എപ്പോ വേണമെങ്കിലുംനമുക്ക് മാറ്റിപറയാം..... എന്നാൽ നമ്മുടെ ഉള്ളിലെ ലക്ഷ്യങ്ങൾ അത് നമ്മൾ കണ്ടെത്തിയില്ലെങ്കിൽ നമ്മൾ എവിടെയും വിജയിക്കാൻ പോണില്ല......

                                     Anshida
                                      D1 Eco

Wednesday, October 12, 2022

اللغة العربية


اللغة العربية

عربيتي أنت أغنى اللغات
إني أحبك طول حياتي
 بحر المعاني سحر البيان 
يا ضوء شمس الهدى في حياتي

عربيتي أنت عزة ديني 
بك يا عزيزة تنمو نجاتي
أقوال نسكي كلمات ديني
لا يرجع الفضل إلا إليك 

عربيتي أنت لغة الكتاب
لغة الرسول وأهل الجنان
نعتز بك يا روح المعاني
روح الأنام وضوح الكلام


عربيتي أنت بين النجوم
قمر منير ينير الليالي
يا فخر ديني وآية ربي
أصل العلوم وتاج اللغات

عربيتي أنت سهل على من
يأتي إليك لفهم المعاني
أغنيت أدبا وأثريت كتبا
يا عزتي يا سماء الخيال
🌷🌹
د/محمد شريف ك

Tuesday, October 4, 2022

الحب



...الحب طرقه وغايته ألم
،لكنه ألم يواسي الآلام تأكل الإنفعال
،ألم  ظهورنا إلى غد الاجتهاد
،ألم يخلق الأحلام والأماني في حياة الانعدام
،ألم يهب المعاني للانتظار
وقوة تنجب بسمة في الاضطهاد 
وتخلق سماحة لتبرير الزلات بلا ارتباك
وتجعل تكتشف الجمال وانتباه 
في التبر والتراب... حتى الرماد وانفساد 
    والحب تاريخ بقاء البشر، لا ارتداد

         SUHA C 

MA AFZAL UL ULAMA

Friday, September 30, 2022

ഞാൻ


ഞാൻ

നാസിക് അൽമലാഇക

മൊഴിമാറ്റം: മിഷാൽ സലിം



നിശ ആരായുന്നു ഞാൻ ആരെന്ന് ?

ഇരുണ്ട് മുറ്റി ഉത്ക്കണ്ഠമായ അവളുടെ നിഗൂഢതയാണ് ഞാൻ 

വിമതമായ അവളുടെ മൂകതയാണ് ഞാൻ

നിശ്ചലത കൊണ്ട് ഞാൻ എന്റെ ഉണ്മയെ മൂടി

അനിശ്ചിതത്വം കൊണ്ട് എന്റെ മനസ്സിനെ ഞാൻ പുതച്ചു

ഇവിടെ വ്യാകുലയായി ഞാൻ അവശേഷിച്ചു

ശതാബ്ദങ്ങൾ എന്നോട് ആരായുന്നത് ഞാൻ കാതോർക്കുന്നു;

ഞാൻ ആരാകുന്നു?

കാറ്റും എന്നോട് ആരായുന്നു; ഞാൻ ആരാണ്?

പ്രക്ഷുബ്ധമായ അവളുടെ ആത്മാവാണ് ഞാൻ; കാലത്തിനു ഞാൻ ഒരു അന്യയാണ്

ഞാൻ അവളെപ്പോലെ നാടോടിയാണ്

ഞങ്ങൾ; അനന്തമായ യാത്രയ്ക്കായി അവശേഷിക്കുന്നവർ

അനുസ്യൂതമായ പ്രയാണത്തിലാണ് ഞങ്ങൾ; ഞങ്ങൾക്കു താവളമില്ല

എന്നിട്ടു വക്രമായ താഴ്‌വാരമണഞ്ഞാൽ 
ദൈന്യമായ വിട പറഞ്ഞ് അതിനെ ഞങ്ങൾ വിട്ടു പിരിയും

പിന്നീട് ശൂന്യാകാശത്തേക്ക്!

കാലമെന്നോട് ആരായുന്നു ഞാൻ ആരെന്ന് ?

ഞാൻ കാലത്തെപ്പോലെ ഓജസ്വിയാണ്; യുഗങ്ങളെ ഞാൻ അടക്കുന്നു

അവയ്ക്കു ഞാൻ പുനർജന്മവും നൽകുന്നു 

വിദൂരമായ ഭൂതത്തെ ഞാനാണ് സൃഷ്ടിക്കുന്നത്;

ശുഭപ്രതീക്ഷാ നിർഭരമായ വിമോഹനങ്ങളിൽ നിന്ന്.

അതിനെ കുഴിച്ചു മൂടുന്നതും ഞാൻ തന്നെ;

ഒരു പുതിയ ഇന്നലെയെ എനിക്കായി ഞാൻ തന്നെ വാർത്തെടുക്കാൻ;

അതിന്റെ നാളെ പ്രബലമാകാൻ

സ്വത്വം എന്നോട് ആരായുന്നു;
ഞാൻ ആരാണെന്ന് ?

ഞാൻ അവളെപ്പോലെ പരിഭ്രാന്തയായി ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കുകയാണ്.

ഒന്നും ഒരാശ്വാസവും നൽകുന്നതായി ഇല്ല. 

ഞാൻ എന്നോട് തന്നെ ആരാഞ്ഞു കൊണ്ടിരിക്കുന്നു, ഉത്തരങ്ങൾ;

മരീചികയായി എന്നിൽ നിന്നും മറഞ്ഞകന്നു കൊണ്ടേയിരിക്കുന്നു

അടുത്താണെന്ന് ഞാൻ നിനച്ചു കൊണ്ടിരിക്കും

അടുത്തെത്തിയാൽ അതുരുകി അമരുന്നു

മാഞ്ഞു മറഞ്ഞില്ലാതായിടുന്നു
             
                           

Wednesday, September 28, 2022

ONLINE FRIENDS

✨ᴏɴʟɪɴᴇ ꜰʀɪᴇɴᴅꜱ✨

                          
നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയ... പലരെയും ഉന്മേഷ ഭരിതരാക്കുകയും, കഴിവുകളെ പരിപോഷിപ്പിക്കാൻ തണലായി നിൽക്കുകയും ചെയ്യുന്ന ഹൃദയമിടിപ്പുകളായ ഒരു പറ്റം കൂട്ടുകാർ....
ഒരുമിച്ചൊരു നിമിഷം പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അത്രമേൽ പ്രിയപ്പെട്ടവരുടെ പട്ടികയിലിടം പിടിച്ച കൂടെപ്പിറപ്പുകൾ. പാരപണിയാൻ സമർത്ഥരും കണ്ണീരൊപ്പാൻ തിടുക്കം കൂട്ടുന്നവരുമായ ഖൽബുകൾ.... കേട്ടാൽ നട്ടംതിരിയുന്ന ഭാഷകളുടെ വേലികെട്ടു കളെല്ലാം തകർത്ത് സ്നേഹത്തിന്റെ ഭൂപടം വരയ്ക്കുന്ന ഒരു കുടുംബമുണ്ടെനിക്ക്...
രക്തബന്ധം തന്നെയെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരുപിടിമനുഷ്യർക്കിടയിൽ ഞാൻ ജീവിതമെന്തെന്ന് രുചിക്കുകയാണ്.... കാലത്തിന്റെ കുത്തൊഴിക്കിൽ പെട്ട് ഈ സൗഹൃദക്കടലാസ്സിൽ കുറിച്ച ബന്ധങ്ങൾ കീറാതെ നനയാതെ തീരമണയണെ എന്ന പ്രാർഥനയോടെ...
                   Anshidha sherin
                   D1Economics 
   

Thursday, September 22, 2022

മമ സംഹിത

 മമ സംഹിത 


നിന്നെ കേൾക്കുന്നവർക്ക് മുൻപിൽ നീ വാചാലനാവുക...

നിന്നെ സന്തോഷിപ്പിക്കുന്നവരെ നീ ചേർത്തു പിടിക്കുക...

നിന്നിൽ പ്രതീക്ഷിക്കുന്നവരെ നീ നിരാശപ്പെടുത്തരുത്...

നിൻ്റെ തെറ്റുകൾ നിന്നോട് ചൂണ്ടി കാണിക്കുന്നവരോട് കൂട്ടുകൂടുക...

നിന്നിൽ വിശ്വസിക്കുന്നവരെ വഞ്ചിക്കാതിരിക്കുക...

നിന്നെ വെറുക്കുന്നവരോടും ,നിൻ്റെ പതനം ആഗ്രഹിക്കുന്നവരോടും ഒരു കുഞ്ഞു പുഞ്ചിരിയോടെ അകന്ന് നിൽക്കുക...

തിരിച്ചു നാം അങ്ങനെ ചിന്തിച്ചാൽ ,നീയും അവരും തമ്മിൽ പിന്നെന്ത് വ്യത്യാസം?....


                                       THESNI

                     BA ECONOMICS THIRD YEAR



Thursday, September 15, 2022

പ്രവാസം




പണിയെടുത്ത് പണം വാരാമെന്ന മോഹം !

പാറി പറക്കുന്ന വിമാനത്തിലേറ്റി

പകലിന്റെ പണിയിൽ പാടു പെടുമ്പോഴും 

പരാതികളില്ലാതെ......... 

പരിഭവം മൊഴിയാതെ.......

ആരുടെയൊക്കെയോ സ്മരണാർത്ഥം 

പുഞ്ചിരി തൂകി.......... 

നിശാ പുഷ്പങ്ങൾ പോലും 

മയങ്ങുമ്പോൾ കേറിവരുന്നവന്, 

ഉറ്റവരുടെ ധ്വനികൾ ആശ്വാസമേകുമെങ്കിലും 

അവരുടെ വേദനകളിൽ നീറിപ്പുകഞ്ഞു 

പുറമെ പുഞ്ചിരി തൂകുന്നു.... 

പാതി മയക്കത്തിൽ, 

പണിത വീടും, ഉറ്റവരും കൂട്ടിനുണ്ടേലും 

അരണ്ട വെളിച്ചത്തിന്റെ 

വേലി കെട്ടുകൾക്കിടയിൽ തന്റെ സ്നേഹത്തെ 

ഒതുക്കിപ്പിടിച്ച്, തലയിണയെ കെട്ടിപ്പിടിച്ച്, 

നെടുവീർപ്പിടുമ്പോൾ.................

 അടുത്ത പുലരിയുടെ 

സംഘട്ടനങ്ങളിൽ വലിഞ്ഞുമുറുകി, 

മറ്റുള്ളവർക്ക് അർപ്പിക്കേണ്ടി വരുന്ന ജീവിതം 

                                

                                       Nada sherin. K

                           MA Afzal ul ulama first Year

Monday, March 7, 2022

അവൾ



 


വെയിലേറ്റ് വാടിത്തളർന്ന് മയങ്ങുന്ന

അച്ഛനെ തഴുകും മകളാണവൾ


കളിചിരി യോടൊപ്പമടികൂടിയോടുന്ന

ഏട്ടൻ്റെ അനിയത്തി പ്രാവാണവൾ


പിരിശം തുളുമ്പുന്ന പ്രാണ പ്രിയനെന്നും 

താങ്ങായി തലോടുന്ന സഖിയാണവൾ


മാണിക്യക്കല്ലാം മക്കളെയെന്നെന്നും 

മധുരമൂട്ടും മാതൃ സ്നേഹമവൾ


അവളെന്ന വാക്കിലായ് ദൈവമൊളിപ്പിച്ച സ്നേഹം തളിർക്കുന്ന മലരാണവൾ

Wednesday, March 2, 2022

നിലാവ്

 


എൻ നൊമ്പരത്തിന്റെ 

കറ വീണ നൂലിനാൽ

ഈ രാത്രിയിത്രമേൽ ഇരുണ്ടതായി

എൻ മൗനത്തിന്റെ

നോവിനാൽ തന്നെയാ

രാവിന്നുമിത്രമേൽ നിശബ്ദമായി

എൻ ഹൃദയത്തിൻ 

വിശാലത കൊണ്ടിതാ

ആകാശമിത്രമേൽ പരന്നതായി

എൻ കൊച്ചു സന്തോഷം

പൊട്ടിത്തെറിച്ചന്ന്

മാനത്തെ നക്ഷത്രമായി മാറി

എൻ പൊൻകിനാവുകൾ 

ചേർത്തുവെച്ചിന്നിതാ 

ഈ നിലാവിത്രമേൽ വെണ്മയേറി

എൻ കിനാക്കൂട്ടിലെ

കിണ്ണത്തിൽ ചാലിച്ച

വർണ്ണത്താൽ തീർത്തൊരു പൊൻ നിലാവ്


                                Shirin fairooz

                 BA AFZAL UL ULAMA SECOND YEAR



Tuesday, February 15, 2022

കാത്തിരിപ്പിനൊടുവിൽ

 


 "വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടിരിക്കുന്നു"


കോടതി മുറിവിട്ടിറങ്ങുമ്പോൾ ഈ വിധി വാചകം സുമിയുടെ ഹൃദയത്തെ പൊള്ളിച്ചു കൊണ്ടിരുന്നു. പിടക്കുന്ന ഹൃദയവുമായി അവൾ തിടുക്കത്തിൽ വീട്ടിലേക്ക് കയറി. പ്രായം ചെന്ന ഉമ്മക്ക് കാവലിരിക്കുകയാണ് അഞ്ച് വയസ്സുകാരി ഫെമി. സുമിയെ കണ്ടതും ഉമ്മാ എന്ന് വിളിച്ചവൾ ഓടി വന്നു. സുമി അവളെ ചേർത്തു നിർത്തി ചുംബിച്ചു. അതുവരെ തടകെട്ടി നിർത്തിയ അശ്രുകണങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകാൻ തുടങ്ങി. ഓർമകൾ രണ്ട് വർഷങ്ങളപ്പുറത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. 

‌അന്നും പതിവുപോലെ സഫീർ ഓട്ടോയുമായി രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഉപ്പാ ഇന്ന് വരുമ്പോൾ എനിക്ക് പാവക്കുട്ടിനെ കൊണ്ട് വരോ എന്ന ഫെമിയുടെ ചോദ്യത്തിന് കൊണ്ടുവരാമെന്ന മറുപടിയും കൊടുത്ത് അവളുടെ കുഞ്ഞിക്കവിളിൽ ചുംബനങ്ങളും നൽകി സ്വപ്നങ്ങളുടെ ഭാണ്ഡവും ആ ഓട്ടോയിലേറ്റി പോയതാണ്. ഉമ്മയും ഭാര്യയും കുഞ്ഞുമോൾ ഫെമിയുമടങ്ങിയ ആ കൊച്ചു കുടുംബം പട്ടിണി അറിയാതെ പരിവെട്ടമില്ലാതെ ജീവിച്ചു പോരുന്നത് സഫീർ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്. അധികമാരോടും കൂട്ടുകൂടാതെ തന്റെതായ ചുറ്റുപാടിൽ സ്വന്തമായൊരു ലോകം പണിത് ജീവിക്കുന്ന മാന്യമായ വ്യക്തിത്തമായിരുന്നു സഫീറിന്റെത്. അന്ന് രാത്രിയും പതിവുപോലെ സുമിയും ഉമ്മയും ഭക്ഷണം വിളമ്പി വെച്ച് കാത്തിരുന്നു. ഉപ്പ പാവയെ കൊണ്ട് വരുന്നതും കാത്ത് ഫെമിയും അന്ന് ഉറക്കമിളച്ചിരുന്നു. ഉമ്മാ ഉപ്പ എന്താ വരാത്തത് എന്ന ഫെമിയുടെ ആവലാതിക്ക് മുന്നിൽ സുമി ഫോൺ എടുത്തു സഫീറിനെ വിളിച്ചു. 


‌"ഹലോ സുമീ ഞാൻ ഇപ്പോൾ വരും മോൾക്ക് പാവനെ വാങ്ങാൻ കടയിൽ കയറിയതാണ് അവൾ ഉറങ്ങിയോ?"


"ഇല്ല ഇക്കാ. അവൾ നിങ്ങളെ കാത്തിരിക്കുകയാണ്." 


തന്നെയും കാത്തിരിക്കുന്ന കുഞ്ഞുമോൾക്ക് ഈ പാവയെ കൊടുക്കുമ്പോൾ അവൾക്കുണ്ടാകുന്ന അതിരില്ലാത്ത സന്തോഷമോർത്ത് ആ പിതൃഹൃദയം ഏറെ ആഹ്ലാദിച്ചിട്ടുണ്ടാവാം. ഉപ്പ വരുന്നതും കാത്ത് ഫെമി ജനലഴികൾ തുറന്നിട്ട് കൂരിരുട്ടിലേക്ക് മിഴിനട്ട് ക്ഷമയറ്റ് കാത്തിരുന്നു. തനിക്ക് പാവയുമായി വരുന്ന പിതാവിന്റെ കവിൾ തടങ്ങളിൽ ചുംബിക്കാൻ അവളുടെ അധരങ്ങൾ വെമ്പൽ കൊണ്ടു. സമയമേറെ വൈകിയിട്ടും മകൻ വീടണയാതിരുന്നപ്പോൾ ആ മാതൃഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. തന്റെ പ്രാണനെ കാത്തിരിക്കുന്ന പ്രിയതമക്കും മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. ക്ലോക്കിലെ സൂചിമുനകളുടെ ചലനം അവരുടെ കാതുകളെ അലോസരപ്പെടുത്താൻ തുടങ്ങി. വിളമ്പി വെച്ച ഭക്ഷണം തണുത്തു പഴകി. ഫോണിലേക്ക് ഒരുപാട് വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിക്കാത്തത് ആ നിമിഷങ്ങളെ കൂടുതൽ ഭയാനകമാക്കി. സമയം ആരെയും കാത്തിരിക്കാതെ കുതിച്ചു കൊണ്ടിരുന്നു. പാവയുമായി വരുന്ന ഉപ്പയെ കാത്തിരുന്ന് ഫെമി കരഞ്ഞു തളർന്ന് ഉറങ്ങി പോയി. അപ്പോഴാണ് ഒരുപാട് സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകർത്തെറിഞ്ഞു കൊണ്ട് അവരാ വാർത്ത അറിയുന്നത്. പാവയെ വാങ്ങി പുറത്തിറങ്ങിയ സഫീറിനെ ഏതോ അജ്ഞാതർ വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ഏതോ രാഷ്ട്രീയ പ്രവർത്തകർ ആള് മാറി വെട്ടിയതാണത്ര. വിവരമറിഞ്ഞ ഉമ്മ ബോധമറ്റു വീണു. സുമി വാവിട്ടു കരഞ്ഞു. ആൾക്കൂട്ടവും നിലവിളിയും കണ്ട് കാര്യമെന്തെന്ന് മനസ്സിലാവാതെ മൂന്ന് വയസ്സുകാരി ഫെമി പേടിച്ചു കരഞ്ഞു. അന്ന് മുതൽ ഉമ്മ നിത്യരോഗിയായി മാറി. ബോധം തെളിഞ്ഞെങ്കിലും അവരുടെ ഓർമ്മക്ക് ക്ഷതം സംഭവിച്ചു. ഇപ്പോഴും അവർ ഇടക്കിടക്ക് സഫീറിനെ ചോദിച്ചു കൊണ്ടിരിക്കും. ചുറ്റും നടക്കുന്ന സംഭവങ്ങളും ആളുകളും എല്ലാം അവരുടെ ഓർമ്മ പഥത്തിൽ നിന്നും മാഞ്ഞു പോയി. ഉപ്പ മരിച്ചതറിയാത്ത ഫെമി പാവയുമായി വരുന്ന ഉപ്പക്ക് വേണ്ടി കാത്തിരിപ്പ് തുടർന്നു.പ്രാണന്റെ വേർപാടിൽ സുമി ഉപജീവനമാർഗ്ഗം നഷടപ്പെട്ട കുടുംബത്തിന് വരുമാനം തേടി അലഞ്ഞു. രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നായിരുന്നു അന്തിമ കോടതി വിധി. നീതി കിട്ടുമെന്ന പ്രതീക്ഷയും ഇന്നത്തോടെ അവസാനിച്ചു.


"ഉമ്മാ എന്തിനാ കരയുന്നത് ?"

 സുമിയുടെ കവിൾ തടങ്ങളിലൂടെ ഒഴുകുന്ന കണ്ണീർ തുടച്ചു മാറ്റി കൊണ്ട് ഫെമി ചോദിച്ചു. ഒന്നുമില്ല മോളേ എന്ന് പറഞ്ഞ് സുമി അവളെ ഒന്നു കൂടെ തന്നിലേക്ക് ചേർത്ത് നിർത്തി.


                                        ASIYA HAMDA

                          MA AFZAL UL ULAMA SECOND 

Tuesday, February 8, 2022

DESTINY

 




Its your life 

Not your knife

It is to live

And to leave 

Without taking

The wealth you made

The kith and kins you lov’d


Before the time comes

Go to your relations once

Hug them tight

To feel their heart

Its your fate 

But it’s not too late

Decorate your mouth

With handsome words

To blossom the heart 

Of your adversary 


Words can make you

Words can break you


They have the power to heal you

They have the power to hurt you

FOREVER!


They are your brothers,

But you never bothers


Never believe the one

Who says hello

Coz’ there is hell in hello!

Love the one who wave you good bye

Coz’ there is good in good bye!


Its your money,

Your honey

Its your baby,

Your bunny

You live for!


Your beautiful eyes,

Charming lips

And blossoming cheeks 

Once will be the dinner for worms!

Your sound will be heard no more

Your shirt will hung there still

Your room will be dusty

Your mobile will be

Overflowing with messages 

Nothing will mend to escort you

But your deeds 

And fine piece of white cloth!!

Remember one thing that-

YOUR DEEDS DESIDE YOUR DESTINY!!


                                     JABEERA

                        PRELIMINARY 2ND YEAR

Monday, January 31, 2022

We are born of Love;
Love is our Mother

                    -Rumi-



 Fathima Fahmi

MA Afzal ul ulama 2nd Year

Sunday, January 16, 2022

Don't be sad,Indeed Allah is with us~



                 Hanaa Muhammed Niyas

             (BA AFZAL UL ULAMA FIRST YEAR)