Tuesday, February 15, 2022

കാത്തിരിപ്പിനൊടുവിൽ

 


 "വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടിരിക്കുന്നു"


കോടതി മുറിവിട്ടിറങ്ങുമ്പോൾ ഈ വിധി വാചകം സുമിയുടെ ഹൃദയത്തെ പൊള്ളിച്ചു കൊണ്ടിരുന്നു. പിടക്കുന്ന ഹൃദയവുമായി അവൾ തിടുക്കത്തിൽ വീട്ടിലേക്ക് കയറി. പ്രായം ചെന്ന ഉമ്മക്ക് കാവലിരിക്കുകയാണ് അഞ്ച് വയസ്സുകാരി ഫെമി. സുമിയെ കണ്ടതും ഉമ്മാ എന്ന് വിളിച്ചവൾ ഓടി വന്നു. സുമി അവളെ ചേർത്തു നിർത്തി ചുംബിച്ചു. അതുവരെ തടകെട്ടി നിർത്തിയ അശ്രുകണങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകാൻ തുടങ്ങി. ഓർമകൾ രണ്ട് വർഷങ്ങളപ്പുറത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. 

‌അന്നും പതിവുപോലെ സഫീർ ഓട്ടോയുമായി രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഉപ്പാ ഇന്ന് വരുമ്പോൾ എനിക്ക് പാവക്കുട്ടിനെ കൊണ്ട് വരോ എന്ന ഫെമിയുടെ ചോദ്യത്തിന് കൊണ്ടുവരാമെന്ന മറുപടിയും കൊടുത്ത് അവളുടെ കുഞ്ഞിക്കവിളിൽ ചുംബനങ്ങളും നൽകി സ്വപ്നങ്ങളുടെ ഭാണ്ഡവും ആ ഓട്ടോയിലേറ്റി പോയതാണ്. ഉമ്മയും ഭാര്യയും കുഞ്ഞുമോൾ ഫെമിയുമടങ്ങിയ ആ കൊച്ചു കുടുംബം പട്ടിണി അറിയാതെ പരിവെട്ടമില്ലാതെ ജീവിച്ചു പോരുന്നത് സഫീർ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്. അധികമാരോടും കൂട്ടുകൂടാതെ തന്റെതായ ചുറ്റുപാടിൽ സ്വന്തമായൊരു ലോകം പണിത് ജീവിക്കുന്ന മാന്യമായ വ്യക്തിത്തമായിരുന്നു സഫീറിന്റെത്. അന്ന് രാത്രിയും പതിവുപോലെ സുമിയും ഉമ്മയും ഭക്ഷണം വിളമ്പി വെച്ച് കാത്തിരുന്നു. ഉപ്പ പാവയെ കൊണ്ട് വരുന്നതും കാത്ത് ഫെമിയും അന്ന് ഉറക്കമിളച്ചിരുന്നു. ഉമ്മാ ഉപ്പ എന്താ വരാത്തത് എന്ന ഫെമിയുടെ ആവലാതിക്ക് മുന്നിൽ സുമി ഫോൺ എടുത്തു സഫീറിനെ വിളിച്ചു. 


‌"ഹലോ സുമീ ഞാൻ ഇപ്പോൾ വരും മോൾക്ക് പാവനെ വാങ്ങാൻ കടയിൽ കയറിയതാണ് അവൾ ഉറങ്ങിയോ?"


"ഇല്ല ഇക്കാ. അവൾ നിങ്ങളെ കാത്തിരിക്കുകയാണ്." 


തന്നെയും കാത്തിരിക്കുന്ന കുഞ്ഞുമോൾക്ക് ഈ പാവയെ കൊടുക്കുമ്പോൾ അവൾക്കുണ്ടാകുന്ന അതിരില്ലാത്ത സന്തോഷമോർത്ത് ആ പിതൃഹൃദയം ഏറെ ആഹ്ലാദിച്ചിട്ടുണ്ടാവാം. ഉപ്പ വരുന്നതും കാത്ത് ഫെമി ജനലഴികൾ തുറന്നിട്ട് കൂരിരുട്ടിലേക്ക് മിഴിനട്ട് ക്ഷമയറ്റ് കാത്തിരുന്നു. തനിക്ക് പാവയുമായി വരുന്ന പിതാവിന്റെ കവിൾ തടങ്ങളിൽ ചുംബിക്കാൻ അവളുടെ അധരങ്ങൾ വെമ്പൽ കൊണ്ടു. സമയമേറെ വൈകിയിട്ടും മകൻ വീടണയാതിരുന്നപ്പോൾ ആ മാതൃഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. തന്റെ പ്രാണനെ കാത്തിരിക്കുന്ന പ്രിയതമക്കും മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. ക്ലോക്കിലെ സൂചിമുനകളുടെ ചലനം അവരുടെ കാതുകളെ അലോസരപ്പെടുത്താൻ തുടങ്ങി. വിളമ്പി വെച്ച ഭക്ഷണം തണുത്തു പഴകി. ഫോണിലേക്ക് ഒരുപാട് വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിക്കാത്തത് ആ നിമിഷങ്ങളെ കൂടുതൽ ഭയാനകമാക്കി. സമയം ആരെയും കാത്തിരിക്കാതെ കുതിച്ചു കൊണ്ടിരുന്നു. പാവയുമായി വരുന്ന ഉപ്പയെ കാത്തിരുന്ന് ഫെമി കരഞ്ഞു തളർന്ന് ഉറങ്ങി പോയി. അപ്പോഴാണ് ഒരുപാട് സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകർത്തെറിഞ്ഞു കൊണ്ട് അവരാ വാർത്ത അറിയുന്നത്. പാവയെ വാങ്ങി പുറത്തിറങ്ങിയ സഫീറിനെ ഏതോ അജ്ഞാതർ വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ഏതോ രാഷ്ട്രീയ പ്രവർത്തകർ ആള് മാറി വെട്ടിയതാണത്ര. വിവരമറിഞ്ഞ ഉമ്മ ബോധമറ്റു വീണു. സുമി വാവിട്ടു കരഞ്ഞു. ആൾക്കൂട്ടവും നിലവിളിയും കണ്ട് കാര്യമെന്തെന്ന് മനസ്സിലാവാതെ മൂന്ന് വയസ്സുകാരി ഫെമി പേടിച്ചു കരഞ്ഞു. അന്ന് മുതൽ ഉമ്മ നിത്യരോഗിയായി മാറി. ബോധം തെളിഞ്ഞെങ്കിലും അവരുടെ ഓർമ്മക്ക് ക്ഷതം സംഭവിച്ചു. ഇപ്പോഴും അവർ ഇടക്കിടക്ക് സഫീറിനെ ചോദിച്ചു കൊണ്ടിരിക്കും. ചുറ്റും നടക്കുന്ന സംഭവങ്ങളും ആളുകളും എല്ലാം അവരുടെ ഓർമ്മ പഥത്തിൽ നിന്നും മാഞ്ഞു പോയി. ഉപ്പ മരിച്ചതറിയാത്ത ഫെമി പാവയുമായി വരുന്ന ഉപ്പക്ക് വേണ്ടി കാത്തിരിപ്പ് തുടർന്നു.പ്രാണന്റെ വേർപാടിൽ സുമി ഉപജീവനമാർഗ്ഗം നഷടപ്പെട്ട കുടുംബത്തിന് വരുമാനം തേടി അലഞ്ഞു. രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നായിരുന്നു അന്തിമ കോടതി വിധി. നീതി കിട്ടുമെന്ന പ്രതീക്ഷയും ഇന്നത്തോടെ അവസാനിച്ചു.


"ഉമ്മാ എന്തിനാ കരയുന്നത് ?"

 സുമിയുടെ കവിൾ തടങ്ങളിലൂടെ ഒഴുകുന്ന കണ്ണീർ തുടച്ചു മാറ്റി കൊണ്ട് ഫെമി ചോദിച്ചു. ഒന്നുമില്ല മോളേ എന്ന് പറഞ്ഞ് സുമി അവളെ ഒന്നു കൂടെ തന്നിലേക്ക് ചേർത്ത് നിർത്തി.


                                        ASIYA HAMDA

                          MA AFZAL UL ULAMA SECOND 

Tuesday, February 8, 2022

DESTINY

 




Its your life 

Not your knife

It is to live

And to leave 

Without taking

The wealth you made

The kith and kins you lov’d


Before the time comes

Go to your relations once

Hug them tight

To feel their heart

Its your fate 

But it’s not too late

Decorate your mouth

With handsome words

To blossom the heart 

Of your adversary 


Words can make you

Words can break you


They have the power to heal you

They have the power to hurt you

FOREVER!


They are your brothers,

But you never bothers


Never believe the one

Who says hello

Coz’ there is hell in hello!

Love the one who wave you good bye

Coz’ there is good in good bye!


Its your money,

Your honey

Its your baby,

Your bunny

You live for!


Your beautiful eyes,

Charming lips

And blossoming cheeks 

Once will be the dinner for worms!

Your sound will be heard no more

Your shirt will hung there still

Your room will be dusty

Your mobile will be

Overflowing with messages 

Nothing will mend to escort you

But your deeds 

And fine piece of white cloth!!

Remember one thing that-

YOUR DEEDS DESIDE YOUR DESTINY!!


                                     JABEERA

                        PRELIMINARY 2ND YEAR

Monday, January 31, 2022

We are born of Love;
Love is our Mother

                    -Rumi-



 Fathima Fahmi

MA Afzal ul ulama 2nd Year

Sunday, January 16, 2022

Don't be sad,Indeed Allah is with us~



                 Hanaa Muhammed Niyas

             (BA AFZAL UL ULAMA FIRST YEAR)




Tuesday, December 28, 2021

Class Perfect

 


As no one is perfect,

I became the class prefect.

But as a class prefect,

I'm supposed to be perfect.


They say that it all had an effect,

But I don't know whom did it affect.

I don't think it did any affect,

Because to me,it did no effect.


I don't think,I did perpetrate,

And I did no evil to perpetuate.

Cheating and stealing,I did never perpetuate

And I won't let my fellow mates to perpetrate.


To my teachers,I was always straight,

And I also did help my friends when in a strait.

By God's grace,I never got through a strait,

And even if I did,I would be no cross but straight.


And of my class,I have a good sight,

More than any other place or site.

I also promise to make my class a good site,

So it'll be a pleasure for others sight


                                 MAHBOOBAH K

                       BA AFZAL UL ULAMA 3 RD YEAR

 


Tuesday, December 21, 2021

ശിക്ഷണങ്ങൾ




കൊച്ചുനാളിൽ ഞാൻ

ചാറ്റലിലിറങ്ങി നിന്നെൻ അമ്മയോട് കുറുമ്പ് പറഞ്ഞു

'ഞാൻ മഴ നനയുന്നെ'

വടിയുമായി അമ്മ ഇറ-

യത്തുനിന്ന് മുറ്റത്തിറങ്ങി

അടി വീശിയപ്പോളാണ് കണ്ടത്,


അമ്മയും നനയുന്നുണ്ടായിരുന്നു;

ഞാൻ നനഞ്ഞ അതേ മഴ!


പിന്നെയും വളർന്ന് വളർ-

ന്നങ്ങനെ, ഉണ്ണാനൊരിക്കൽ

കൂട്ടാനില്ലാരുരുളയിറക്കേണ്ടി- വന്നപ്പോൾ,ക്ലാസ്സിലെ മിണ്ടാത്ത കുട്ടിയെ 

ഞാനെൻ്റെ കൂടെയിരുത്തി,

അന്നങ്ങനെ മിണ്ടാതെ തിന്ന്,

മിണ്ടാതെ കഴുകി,

മിണ്ടാതെ മന്ദഹസിച്ചു പിരിഞ്ഞു, 

എൻ്റെ പോലൊരുവൾ, 

മിണ്ടാത്തതാശ്വാസമക്കിയവൾ.


പിന്നയാണറിഞ്ഞത്,

അവൾ ജന്മനാ ഊമയും,

ഞാൻ ജനനശേഷം ഊമയും ആയിരുന്നെന്ന്.

ഞങ്ങൾക്കിടയിൽ വ്യത്യാസമുണ്ടത്രേ,

അവൾ വ്യത്യസ്തമായിരുന്നത്രേ.

പെണ്ണിന് വികലാംഗ പെൻഷനുണ്ട്.

ഏക വ്യത്യാസം!


മണ്ടനാണ് ഞാൻ പൊട്ട-

നാണ്! കവിക്കും കവിതക്കും മാർക്ക-

റ്റില്ലാത്ത കാലത്ത് ജനിച്ച്,

കവിയേയും കവിത വായിക്കുന്ന ആരെയും കിട്ടാതെ-

മുഹൂർത്തം തീർത്ത്;

ഇന്നിപ്പോ എനിക്കോ-

എഴുത്തിനോ ജീവനില്ല!

തുടിപ്പില്ല,

ജനനോം ഇല്ല!


 എഴുതാതെ ജീവിക്കനൊക്കുമോ!

കരയാതെ മിഴി ചൊകക്കുമോ?

 പൊട്ടാതെ മ്ലാനത വിടുമോ?

കൂട്ടിപിടിയില്ലാതെ ഏകാന്തത

വിടുമോ?


എഴുത്തെന്തിനാണ്?

കവിയാരാണ്? കവിതയാരാണ്?

കാൽപാടെന്താണ്?

അച്ഛനോ അമ്മയോ ആരാണ്?

കാലമാകുന്ന ശ്മശാനത്തിൽ

ചിലത് ചിലതെന്ന് വെച്ച,

പിരിച്ച,

കൈപട എന്ത് കഷ്ടമാണ്!


ഞാൻ ഒന്നും ചെയ്തില്ല.

പാഠങ്ങൾ നോക്കിപഠിച്ചു!

                              KADHEEJA HIZA

              BA AFZAL UL ULAMA FIRST YEAR


Saturday, December 4, 2021

മർത്യാ...ഒരു നിമിഷം...


ഭൂമിതൻ മടിയിൽ മിഴിതുറന്നങ്ങനെ 

മർത്യനാം നീയണഞ്ഞന്നു മണ്ണിൽ...

ബാങ്കിന്റെ ഈരടിനാദങ്ങളന്നു നിൻ

കർണപുടത്തിലലയടിച്ചു...

അലറിക്കരയും നിൻ കുഞ്ഞിളം നാദം

കേട്ടാനന്ദമേറിയവർ ചിരിച്ചു...

പുലരാനിരിക്കും പ്രതീക്ഷതൻ നാളിൻ

പ്രതീകമാണന്നു നിൻ ചുരുണ്ട മുഷ്ടി...

കമിഴ്ന്നും മലർന്നും പിച്ചവെച്ചും അതിവേഗമിൽ നീയും കുതിച്ചിടുന്നു...

ഓടുന്നു ഉടലിനൊരിടതെല്ല് നൽകാതെ

ഭൂമിയെ വെട്ടിപ്പിടിച്ചിടാനായ്...

നിന്നെ പടച്ചൊരാ നാഥന്റെ വാക്കുകൾ

വിസ്മൃതിയാം മറക്കുള്ളിലാഴ്ത്തി...

നശ്വരമാം ദുനിയാവിന്റെ സ്വപ്നങ്ങൾ

വെട്ടിപ്പിടിച്ചുകിതച്ചിടവെ...

പെട്ടെന്നൊരാ ദിനം നിന്നെ വിളിക്കുവാൻ

മരണത്തിൻ മാലാഖ വന്നണയും...

തുണയില്ല തണിയില്ല കൂട്ടിനായന്ന്

നിൻ കെട്ടിപ്പടുത്ത പ്രതീക്ഷകളും...

മലക്കെത്തുറന്നൊരാ മുഷ്ടിയിലില്ല

നീ എണ്ണിക്കളിച്ച കടലാസുകൾ...

ബാങ്കതില്ലാത്ത ജനാസ നിസ്കാരത്തിനിന്നവർ

നിൻ പിന്നിൽ സ്വഫ് കെട്ടും..

കരയുന്ന അഖിലർക്ക് മുന്നിൽ കിടന്നു നീ

പുഞ്ചിരി തൂകി മടങ്ങിടാനായ്...

പെരിയോന്റെ വാക്കിന്റെ പാതയിലൂടെ

ഈ ദുനിയാവിലെന്നും ചലിച്ചിടൂ നീ...

                                    -SAHLA JABIN K-

                                        BA AFZAL UL ULAMA 3 RD