Tuesday, December 21, 2021

ശിക്ഷണങ്ങൾ




കൊച്ചുനാളിൽ ഞാൻ

ചാറ്റലിലിറങ്ങി നിന്നെൻ അമ്മയോട് കുറുമ്പ് പറഞ്ഞു

'ഞാൻ മഴ നനയുന്നെ'

വടിയുമായി അമ്മ ഇറ-

യത്തുനിന്ന് മുറ്റത്തിറങ്ങി

അടി വീശിയപ്പോളാണ് കണ്ടത്,


അമ്മയും നനയുന്നുണ്ടായിരുന്നു;

ഞാൻ നനഞ്ഞ അതേ മഴ!


പിന്നെയും വളർന്ന് വളർ-

ന്നങ്ങനെ, ഉണ്ണാനൊരിക്കൽ

കൂട്ടാനില്ലാരുരുളയിറക്കേണ്ടി- വന്നപ്പോൾ,ക്ലാസ്സിലെ മിണ്ടാത്ത കുട്ടിയെ 

ഞാനെൻ്റെ കൂടെയിരുത്തി,

അന്നങ്ങനെ മിണ്ടാതെ തിന്ന്,

മിണ്ടാതെ കഴുകി,

മിണ്ടാതെ മന്ദഹസിച്ചു പിരിഞ്ഞു, 

എൻ്റെ പോലൊരുവൾ, 

മിണ്ടാത്തതാശ്വാസമക്കിയവൾ.


പിന്നയാണറിഞ്ഞത്,

അവൾ ജന്മനാ ഊമയും,

ഞാൻ ജനനശേഷം ഊമയും ആയിരുന്നെന്ന്.

ഞങ്ങൾക്കിടയിൽ വ്യത്യാസമുണ്ടത്രേ,

അവൾ വ്യത്യസ്തമായിരുന്നത്രേ.

പെണ്ണിന് വികലാംഗ പെൻഷനുണ്ട്.

ഏക വ്യത്യാസം!


മണ്ടനാണ് ഞാൻ പൊട്ട-

നാണ്! കവിക്കും കവിതക്കും മാർക്ക-

റ്റില്ലാത്ത കാലത്ത് ജനിച്ച്,

കവിയേയും കവിത വായിക്കുന്ന ആരെയും കിട്ടാതെ-

മുഹൂർത്തം തീർത്ത്;

ഇന്നിപ്പോ എനിക്കോ-

എഴുത്തിനോ ജീവനില്ല!

തുടിപ്പില്ല,

ജനനോം ഇല്ല!


 എഴുതാതെ ജീവിക്കനൊക്കുമോ!

കരയാതെ മിഴി ചൊകക്കുമോ?

 പൊട്ടാതെ മ്ലാനത വിടുമോ?

കൂട്ടിപിടിയില്ലാതെ ഏകാന്തത

വിടുമോ?


എഴുത്തെന്തിനാണ്?

കവിയാരാണ്? കവിതയാരാണ്?

കാൽപാടെന്താണ്?

അച്ഛനോ അമ്മയോ ആരാണ്?

കാലമാകുന്ന ശ്മശാനത്തിൽ

ചിലത് ചിലതെന്ന് വെച്ച,

പിരിച്ച,

കൈപട എന്ത് കഷ്ടമാണ്!


ഞാൻ ഒന്നും ചെയ്തില്ല.

പാഠങ്ങൾ നോക്കിപഠിച്ചു!

                              KADHEEJA HIZA

              BA AFZAL UL ULAMA FIRST YEAR


6 comments: