Sunday, August 25, 2024

ഉള്ളും പുറവും



 വാതിലിലൂടെ അവൾ പുറത്തേക്കു നോക്കി. ഉഷ്‌ണകാലം പൊടി പുരണ്ടും ശൈത്യകാലം പുകയിട്ടും പുറത്തെ കാഴ്ചകൾ, ജനാല ചില്ലിലൂടെ മങ്ങിയേ അവൾ കണ്ടിട്ടുള്ളു. ഇനി അവ തുറന്നിട്ടാൽ തന്നെ ജനലഴികൾ ഒരു തടസ്സമാണ്.
മഴ മേഘങ്ങൾ ജലധാരയായി ചിതറി വീഴുന്ന നയനസുഭഗമായ സായാനങ്ങളിൽ, ആവി പാറുന്ന കാപ്പി നുകരവെ പലപ്പോഴും അവൾ അറിയാതെ മോഹിക്കുമായിരുന്നു... ഈ ജനലഴി പിഴുതെറിഞ്ഞാലൊ, ഈ ചില്ല് അടിച്ചു തകർത്താലൊ...! വീട്ടിൽ വായുവും വെളിച്ചവും നിറയട്ടെ. ഒരിക്കൽ അവളത് ചെയ്തു! ഒപ്പം വാതിലും തല്ലി പൊളിച്ചു !! 

മലർക്കെ തുറന്ന ജനാലയും വാതിലും കണ്ട ചിലർ, അവൾക്ക് സ്തോത്രം പാടി: ധീര! സ്വതന്ത്ര !! 

"കള്ളൻ കേറില്ലെ?" എന്ന് ചോദിച്ച ചില "മഡയർ"ക്കുള്ള മറുപടി ജനം നൽകി: "എങ്കിൽ അതിന് പഴിക്കേണ്ടത് കള്ളനെയാണ്, അവളെയല്ല."

ആദ്യമൊക്കെ, തുറസായ ജനാലപ്പടിയിൽ കിളികൾ വന്ന് കളകൂജനം മുഴക്കുന്നതും, വാതിൽ പടിയിൽ പൂച്ച ചുരുണ്ടു കൂടി ഉറങ്ങുന്നതും കണ്ട് അവൾ വാത്സല്യാതിരേകത്താൽ ആനന്ദിച്ചു. അധികം വൈകാതെ , പക്ഷി കാഷ്ടങ്ങൾ കോരലായി അവളുടെ പണി. പൂച്ച കലത്തിൽ നിന്നും മീൻ കട്ടു കൊണ്ടു പോകൽ പതിവായി. ചിലന്തി വലകളും, അഴുക്കും ചേറും ക്ഷുദ്രജീവികളും കൊണ്ട് "ഉളള്" മലിനമായി. 

രാത്രി നായ്ക്കളും കുറുക്കന്മാരും കയറുന്നതും നോക്കി അവൾ കാവലിരുന്നു, തളർന്നു. അവൾ തൂങ്ങിയുറങ്ങിയപ്പോൾ കള്ളന്മാർ യഥേഷ്ടം വീട് കട്ടു മുടിച്ചു. വന്യമൃഗങ്ങളെ അവൾ വിരട്ടി ഓടിക്കാൻ പോരാടി. വന്യ മനുഷ്യരോട് അവൾ പോരാടി തോറ്റു.

Saturday, August 24, 2024

ആദർശ പടച്ചട്ട




തട്ടമിട്ടാൽ ഭയങ്കര ചൊറിച്ചിലാണ്"

 "ആർക്ക്"

 "ഇടുന്നവർക്കോ "

 "അല്ല അത് കാണുന്നവർക്ക് "

 "അതോ തട്ടമല്ലത്രെ അവരുടെ പ്രശ്നം "

പിന്നെ..?

 ആ വസ്ത്രത്തിന് പിന്നിലൊരു ആദർശം ഉണ്ട്

 അടിച്ചമർത്തപ്പെട്ടവരെ നിർഭയത്വത്തിലേക്ക് കൈപിടിച്ചുയർത്തിയ ഒരു ആദർശം. നമുക്കറിയാം സ്ത്രീകൾ ഇസ്ലാമിക വസ്ത്രം ധരിച്ചുകൊണ്ട് ഉയരങ്ങൾ കീഴടക്കിയ കഥകൾ

  ഇസ്ലാമിൽ അടിയുറച്ചവളെ അവർക്ക് വേണ്ടപോലെ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല അതാണ്ത്ര പ്രശ്നം

 ജനിച്ചപ്പോഴേ മരിച്ചുപോയ കമ്മ്യൂണിസത്തിന്റെ മയ്യത്തുമായി വിലാപയാത്ര പോകുന്നവർക്ക് അവളെ എന്തിനാണാവോ...?

 സ്വാതന്ത്ര്യം വേണ്ടേ പെണ്ണേ എന്ന് ചോദിച്ചവർ മുറവിളി കൂട്ടുന്നതിന് പിന്നിലെ ഗൂഡ തന്ത്രം അവൾ പണ്ടേ തിരിച്ചറിഞ്ഞതാണ് 

  പീഡന പരാതികളുടെ തീവ്രതയാളുന്ന "ശ്രീമതി" മാരെന്നും അവിടെ ഇപ്പോഴും സ്വതന്ത്രരല്ലെന്ന് അവൾക്കറിയാം

  തട്ടത്തിലൂടെ അവർക്ക് ഊരിയെറിയേണ്ടത് അവളുടെ ആദർശത്തെയാണ് 

  അവർക്കറിയില്ലല്ലോ ആ തട്ടം ഫറോവയുടെ തെമ്മാടി കൂട്ടത്തിനു മുന്നിൽ മുട്ടുമടക്കാതെ മരണം വരിച്ച ആസ്യ അണിഞ്ഞിരുന്നതായിരുന്നുവെന്ന് 

 ഇസ്ലാമിനെ നെഞ്ചോട് ചേർത്ത് ധീര രക്തസാക്ഷിത്വം വരിച്ച സുമയ്യയുടെ തലയിലുമുണ്ടായിരുന്നുവാ വസ്ത്രം 

 പല കാലങ്ങളിലായി പല കൊമ്പന്മാരും ഊരിയെറിയാൻ ശ്രമിച്ച ആ തട്ടം ഇന്ന് അവളുടെ ശിരസ്സിലുണ്ട്
 അജയമായ അവളുടെ ആദർശവും. !